Sunday 27 August 2017

എൻട്രി ടു ഏർത്



ഡിം !!
11-02-1993 , പുത്തൻവീട്ടിൽ ഗോവിന്ദേട്ടന്റെയും എടപ്പലത്ത്  ഗീതേച്ചിക്കും മൂന്നാമത്തെ സന്തതി കന്നിപ്പെൺകൊടി ആഗതയായി .
രണ്ടാമത്തേത് മോൾ ആണെന്കി ദിൽന എന്ന് പേരിടാം പ്രസവം നിർത്താം എന്ന് കരുതി ഇരുന്ന ഗോവിന്ദേട്ടനെയും ഗീതേച്ചിയെയും ഞെട്ടിച്ചു കൊണ്ടാണ് തുടക്കമേ കുരുത്തക്കേട് കാണിച്ചു കൊണ്ട് ദിലു എന്ന ജിതിൻ പിവി പുറത്തു ചാടിയത് . അതിന്റെ ഹാങ്ങ് ഓവർ തീരാൻ 4 വര്ഷം എടുത്തു . ഈ പ്രാവശ്യമെങ്കിലും ഇതിലൊരു തീരുമാനം ആക്കിത്തരണേ എന്ന പ്രാർത്ഥന കേട്ടോ, അല്ലെങ്കി കിടക്കട്ടെ ഇവർക്കൊരു പണി എന്ന് കരുതീട്ടോ , കൊടുത്തു ഒരു ലലനാമണിയെ .
കാണുന്നിടത്തെല്ലാം മുള്ളി നടന്ന ആ നരുന്തിന് മുള്ളി എന്നിടുന്നതിനു പകരം ആണോ ആവൊ , മുന്ന എന്ന് പേരിട്ടു . ഇതെന്ത് പേരപ്പാ എന്നൊക്കെ തോന്നും .        തോന്നീട്ട് കാര്യമില്ല ഗോവിന്ദേട്ടൻ ഹിന്ദി പാട്ടുകളോടും പാട്ടുകാരൻ മുന്ന മൈക്കിളിനോടും പിരാന്ത് തോന്നിയാൽ മുന്ന ആണുങ്ങളുടെ പേരാണെന്നോ തന്റെ വിത്ത് പെണ്ണാണെന്നോ നോക്കാത്തതിന് നമ്മളെന്ത് പറഞ്ഞിട്ടെന്താ .             എന്തായാലും ഇട്ടത് ഇട്ടു . ഇനി ഒഫീഷ്യൽ ആയിട്ടൊന്നും ചെല്ലമായിട്ട് ഒന്നും  ഇട്ട് അതും കൂടി ഈ പരുവം വേണ്ടാന്ന് കരുതീട്ടാവും വേറെ പേരൊന്നും ഇല്ല . 
ഒഫീഷ്യലായിട് മുന്ന പിവി എന്നും വീട്ടിൽ മുന്ന മോളെ എന്നും വിളിച്ചോ .
——————
ഇവൻ ഏതെടാ പെണ്ണുങ്ങൾക്ക് ആരെങ്കിലും ഫസ്റ്റ് എൻട്രി കൊടുക്കുമോ ആണുങ്ങളുടെ വെല  കളയാൻ എന്നൊക്കെ ചിന്തിക്കാൻ വരട്ടെ . നായകൻ ഇപ്പോഴും 8 ആം മാസത്തിൽ ആണ് ഷുഗർത്തുക്കളെ .
ഡിം ( 2 ) !!
02-04-1993 ഒരു വെള്ളിയാഴ്ച ഉബൈദ് ഡോക്ടറുടെ ക്ലിനിക്കിൽ ഇതിപ്പഴൊന്നും പെറൂല എന്ന് ചീട്ടെഴുതി ഉച്ചക്ക് നിസ്കരിക്കാൻ പള്ളിയിൽ പോയ നേരം , തങ്കമ്മ സിസ്റ്റർ ചോറ് പാത്രം തുറന്ന സമയം , കുന്നത്ത് ഗോവിന്ദേട്ടന്റെയും നെച്ചിക്കാടൻ പ്രസന്നകുമാരിയുടെയും രണ്ടാമത്തെ മോൾ ആയി ചെ മോനായി നായകന്റെ ലേറ്റ് ആനാലും ലേറ്റസ്റ്റ് ആയ എൻട്രി .
ഗോവിന്ദേട്ടന്റെ കുടുംബാസൂത്രണ പദ്ധതികൾ മുഴുവൻ തകർത്തു കൊണ്ട് വന്ന മൂന്നര കിലോ ഐറ്റത്തിന് ഒന്നര വയസായപ്പോ , ജീവിത വിജയം ലക്‌ഷ്യം കണ്ടും കുടുംബ പ്രാരാബ്ദം വലത്തേ തോളിൽ വെച്ചും ഇടത്തെ തോളിൽ ഒരു ബാഗും തൂക്കി  ശ്രീ കുന്നത്ത് ഗോവിന്ദേട്ടൻ സൗദി അറേബ്യയിലെ ടൈലർ ഷോപ്പിലെ ജോലിക്ക് വേണ്ടി വിമാനം കയറി .
അത് വരെ കൊച്ചെറുക്കന്  പേരൊന്നും ആയിട്ടില്ല , വിളി കേൾക്കണ്ട പ്രായം ആയപ്പോ ടെമ്പററി പർപസിൽ അപ്പു എന്നും മോനെ എന്നും അപ്പൂട്ടാ എന്നുമൊക്കെ യഥാക്രമം വിളിച്ചു പോന്നു .
നായകന്റെ ചപല ബാല്യത്തിന് 3 വയസായപ്പോ ഗോവിന്ദേട്ടൻ രണ്ടര മാസത്തെ ലീവിന് വന്നതും ശ്രീമതിയുമായി ഒരു സെക്കന്റ് ഷോ പ്ലാൻ ചെയ്തതും നരുന്ത് ചെറുക്കൻ ഉറങ്ങാതെ തൊള്ള കീറിയപ്പോൾ തോളിലിട്ട് പോയതും ആണ് ചെറുക്കന്റെ പേരിന്റെ പിന്നിലെ കഥ .
സിനിമ മഴയെത്തും മുൻപേ . ഹൃദയ സ്പര്ശി ആയ സീൻ , ശോഭന നടക്കുമ്പോൾ മമ്മുക്കയോട് വീഴും നന്ദേട്ടാ എന്ന് പറയുന്നത് .       ഓവർ സ്മാർട്ട് ആയ കൊച്ചെറുക്കൻ വീയും നന്ദേട്ടാ എന്ന ഡയലോഗ് വീട്ടിൽ മുഴുവൻ ചെലച്ചൂ കൊണ്ട് നടന്നതും പെട്ടന്നൊരു ബോധോദയത്തിൽ എനിക്ക് നന്ദേട്ടാ എന്ന് പേരിട്ട മതി എന്ന് പറഞ്ഞതും അത് ലോപിച്ചു നന്ദു എന്നായതും ആണ് ആ കഥ .

No comments:

Post a Comment